Wednesday, April 8, 2009

ബദല്‍ സര്‍ക്കാര്‍ ഉണ്ടാകും: കാരാട്ട്



ബദല്‍ സര്‍ക്കാര്‍ ഉണ്ടാകും: കാരാട്ട്


ചേര്‍ത്തല: യുപിഎയില്‍ ഘടകകക്ഷികളായി അവശേഷിക്കുന്നത് മുസ്ളീം ലീഗും ഡിഎംകെയും മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഗ്രസ് തന്നെ യുപിഎ പിരിച്ചുവിട്ട മട്ടിലാണ്. എന്നാല്‍ നാല് ഇടതുപക്ഷ പാര്‍ടികളും ആറ് പ്രാദേശിക പാര്‍ടികളും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പായി മൂന്നാം മുന്നണി രൂപീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനുശേഷം മറ്റ് മതനിരപേക്ഷ കക്ഷികളുംകൂടിച്ചേര്‍ന്ന് കോഗ്രസ് ഇതര ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പൊതുമിനിമം പരിപാടിയില്‍ രണ്ട് കാര്യങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയത്. ഒന്ന് തൊഴിലുളറപ്പ് പദ്ധതി, രണ്ട് വനാവകാശ നിയമം. ഇവ രണ്ടും നടപ്പായത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം മൂലമാണ്.

സമാജ്വാദി പാര്‍ടിയുടെ എതിര്‍പ്പുമൂലമാണ് വനിത ബില്‍ പാസാക്കാതെ വന്നതെന്നും കാരാട്ട് പറഞ്ഞു.

(ദേശാഭിമാനിയിൽനിന്ന്‌)

Thursday, March 19, 2009

വർഗ്ഗീയ സദാചര പോലീസ്

വർഗ്ഗീയ സദാചര പോലീസ്

മാംഗ്ളുരുവിലെ ശ്രീരാമസേനാ അക്രമങ്ങൾ ഒറ്റപ്പെട്ടതും താൽകാലികവും ആയ സംഭവങ്ങൾ എന്നു ധരിച്ചെങ്കിൽ തെറ്റി. അവിടെ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.മാത്രവുമല്ല അക്രമങ്ങൾ കേരളാതിർത്തിഭേദിച്ച് ഇങ്ങോട്ടു കടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നു.

ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പഠന പ്രോജക്ടിന്റെ ഭാഗമായി വിവരശേഖരണത്തിനിറങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തെ സദാചാരപോലീസ് ആക്രമിച്ചു എന്നാണ്. വ്യത്യസ്ഥ മതവിഭാഗക്കാർ ഒരുമിച്ച് സഞ്ചരിക്കുന്നു എന്നതാണ് ആക്രമണ കാരണം.


മറ്റൊന്ന് അവിടെ ശ്രീരാമസേനയെക്ക്തിരെ മുസ്ലീം തീവ്രവാദി സംഘവും രംഗത്തുവന്നിരിക്കുന്നു എന്നതാണ്.അവർ പോലീസ് സേറ്റഷൻ പരിസരത്ത് തമ്മിൽ അടിച്ചുവത്രേ! എത്ര നല്ല പോലീസ് സേറ്റഷനായിരിക്കും അവിടെ എന്ന് ഊഹിക്കുക.

ഹിന്ദുത്വത്തെ പരാമർശിക്കുന്ന എന്തെങ്കിലും പോസ്റ്റിട്ടാൽ എടുത്തുചാടി കമന്റിടുന്ന കാവിബ്ലോഗർമാരും മുസ്ലീം തീവ്രവാദിബ്ലോഗർമാരും സദാചാര പോലീസ് സംഭവങ്ങളെ പറ്റി എന്ത് കമന്റിടുന്നു എന്നറിയുന്നതിൽ താല്പര്യമുണ്ട്.

ഇതും കൂടി കാണൂ

Saturday, March 14, 2009

സി.പി.ഐ എന്ന കുളം കലക്കികൾ

സി.പി.ഐ എന്ന കുളം കലക്കികൾ

എന്താണീ സി.പി.ഐ? ആരാണീ സി.പി.ഐക്കാർ? എത്രത്തോളമുണ്ട് ഇവരുടെ ജനപിന്തുണ? എന്തൊക്കെയാ‍ണ് അവരുടെ പ്രവർത്തന പരിപാടികൾ? ആരോട്‌, എന്തിനോടാണ് ഇവർക്കു കൂറ്‌? സ.വെളിയത്തിന്റെ ഉടമസ്ഥതയിലും കൈകാര്യ കർത്ത്‌ത്വത്തിലും ഉള്ള ഒരു പ്രൈവറ്റ്‌ ലിമിറ്റെഡ് കമ്പനി. ഓരോ തെരഞ്ഞെടുപ്പുകാ‍ലത്തും ചില നമ്പരുകളുമായി ഇറങ്ങും. അലമ്പെന്നു പറഞ്ഞാൽ മഹാ അലമ്പ്‌. രാഷ്ട്രീയമാണത്രേ രാഷ്ട്രീയം!

ഉത്സവപ്പറമ്പിൽ ജനങ്ങൾ നല്ല പരിപാടികൾ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ ജനശ്രദ്ധ കിട്ടാൻ വേണ്ടി അപശബ്ദമുണ്ടാക്കുന്ന മദ്യപാനിയെപ്പോലെ. പാർളമെന്ററി രംഗത്തൊന്നും നിന്ന്‌ പേരെടുത്തിട്ടില്ലാത്ത ടിയാൻ ഇങ്ങനെയൊക്കെയാണു പത്താളെ കൂട്ടുന്നത്‌. കണ്ടില്ലേ ഇദ്ദേഹമല്ലായിരുന്നോ ഒന്നുരണ്ടു ദിവസത്തെ താരം? അതും തോൽക്കുന്ന ഒരു പൊന്നാനി സീറ്റിൽ തോൽവി കുറച്ചുകൂടി ഉറപ്പു വരുത്താനുള്ള ഒരു വെപ്രാളത്തിന്റെ പുറത്ത്‌.സി.പി.എം സീറ്റു വിട്ടു കൊടുക്കാൻ തീരുമാനിച്ചു. അതായത്‌ അറാവിലയ്ക്ക്‌ ഒരു സീ‍റ്റിൽ തോൽവി ഉറപ്പാക്കി. പൊന്നാനി കൂടി കിട്ടിയാലേ സി.പി.ഐയുടെ ദേശീയ പാർടി അംഗീകാരം നില നിർത്താൻ കഴിയൂ എന്നതായിരുന്നു ഇത്രയും ഹാലിളക്കത്തിന്റെ ഒരു കാരണം എന്നതു വേറെ.

സത്യത്തിൽ സി.പി.ഐ ഒരു പാർട്ടിയാണോ? ഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി തടിച്ചു കൊഴുക്കാനുള്ള ഒരു കോക്കസ് എന്നതിനപ്പുറം എന്ത്‌ ഐഡന്റിറ്റിയാണ് ഈ സാധനത്തിനുള്ളത്‌? സി.പി.എം ഈ സാധനത്തിനെ അങ്ങ്‌ കളഞ്ഞാൽ ഒരു പക്ഷെ ഒരു വട്ടമെങ്ങാനും ഒരു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചെന്നിരിയ്ക്കാം. അതു കഴിഞ്ഞാൽ പിന്നെ അടുത്തവട്ടം ഒറ്റയ്ക്കു ജയിക്കാം. ഇതിനെയൊക്കെ കൂടെ നിറിത്തുന്നതാണ് ഒറ്റയ്ക്കു ഭരണം കിട്ടാൻ മാത്രം അനുകൂല സാഹചര്യങ്ങൾ സി.പി.എമ്മിന് ഉണ്ടാകാത്തതിന്റെ ഒരു കാരണം. ഇതിനെ കൂടെ നിറുത്തിയാലുള്ള പ്രയോജനം എന്താണ്? അവരുടെ ഏതാനും സ്ഥാനാർതികളെ ജയിപ്പിച്ചു കൊടുക്കണം.പക്ഷെ അവരോ?

പരമ്പരാഗതമായി സി.പി.ഐക്കാർ കോൺഗ്രസ്സുകാരേക്കാൾ പുകൽപെറ്റ സി.പി.എം വിരോധികളാണ്. സി.പി.എം വോട്ടുകൊണ്ട്‌ സ്വന്തം സ്ഥാനാർത്ഥികൾ ജയിക്കുന്നതല്ലാതെ ഒരു തെരഞ്ഞെടുപ്പിലും സി.പി. ഐക്കാർ സി.പി.എം സ്ഥാനാർഥികൾക്കു വോട്ടുകൊടുക്കുന്ന പതിവില്ല. സി.പി.എം സ്ഥനാർഥികളെ തോല്പിയ്ക്കുവാൻ കോൺഗ്രസ്സുകാരുമായി രഹസ്യബന്ധമുണ്ടാക്കുന്ന പതിവു സി.പി.ഐയ്ക്കു പണ്ടുമുതലേ ഉള്ളതാണ്. അതുകൊണ്ടു ഈ ഒറ്റുകാരെ അവരുടെ പാട്ടിനുവിട്ട്‌ കൈകഴുകുന്നതാണ് അന്തസ്സ്‌. സി.പി.എം സ്ഥ്നാർത്ഥികളെ കാലുവാരി തോല്പിയ്ക്കുക എന്നത്‌ അവരുടെ പതിവു ഒരു വിനോദമാണ്.

ഇപ്പോൾ തന്നെ വെളിയം പറഞ്ഞതു കേട്ടില്ലേ? ഏതു സാഹചര്യവും നേരിടാൻ സി.പി.ഐ ഒരുക്കമാണെന്ന്‌. പച്ച്യ്ക്കു പറഞ്ഞാൽ യു.ഡി എഫിൽ ചേരാൻ മടിയില്ലെന്നുതന്നെ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം കൂടാൻ ഉള്ള ഒരു മുൻ കരുതൽ സി.പി.ഐയ്ക്ക്‌ പണ്ടേ ഉണ്ട്‌. അവരെ കൂട്ടാൻ കോൺഗ്രസ്സാണെങ്കിൽ സദാ സന്നദ്ധവും. സി.പി.ഐ ഇല്ലാതെ ഒരു സീറ്റിലും സി.പി.എം ജയിക്കില്ലെന്നാണ് വെളിയം പറയുന്നത്‌. എന്നു വച്ചാൽ തങ്ങൾ തോല്പിയ്ക്കുമെന്ന്‌. അതെ, ഒരാളെ ജയിപ്പിക്കാൻ കഴിയാത്തവനും ചിലപ്പോൾ ഒരാളെ തോല്പിയ്ക്കൻ കഴിയും .ഒരു ജന പിന്തുണയും ഇല്ലാത്തവൻ ആണെങ്കിലും.കാരണം അതിനു വേറെ ചില പണികൾ ചെയ്താൽ മതി.

സ്വന്തം സ്ഥാനാർഥികളെപ്പോലും ജയിപ്പിയ്ക്കാൻ കഴിയാത്ത സി. പി.ഐയ്ക്ക്‌ പ്രാദേശിക തലം മുതൽ ഈ മറ്റേപ്പണി പണ്ടേ അറിയാവുന്നതാണ്. അതിലൊന്നാണ് കാലുവാരൽ. എത്രയോ തെരഞ്ഞെടുപ്പുകളിൽ അവർ കോൺഗ്രസുകാരുമായി ചേർന്ന്‌ ഈ പണി ചെയ്തിരിയ്ക്കുന്നു. ഈ പരാന്ന ജീവിയ്‌ക്ക്‌ എൽ.ഡി.എഫിൽ തന്നെ നിൽക്കണമെന്നു നിർബന്ധമൊന്നും ഇല്ല. എൽ.ഡി എഫിനൊപ്പം നിന്നാൽ സി.പി.എം മുന്നണിതാല്പര്യം മുന്നിർത്തി അഹോരാത്രം പണിപ്പെട്ട്‌ സി.പി.ഐ സ്ഥാനാർത്ഥികളേയും ജയിപ്പിയ്ക്കും. അതല്ലെങ്കിൽ കോൺഗ്രസ്സിന്റെ കൂടെ ചേർന്നാൽ അവരുടെ പ്രവർത്തനം കൊണ്ട്‌ ജയിക്കും. എങ്ങനെയായാലും പരാന്നഭോജനം തന്നെ.

ഏതൊരു സ്ഥലത്തും ഒരു മുന്നണിയായി നിൽക്കുമ്പോൾ പോലും സി.പി.എം സ്ഥാനാർഥികളുടെ പരാജയത്തിന് ഉതകുന്ന എന്തെങ്കിലും ഞുണുക്കു പണികൾ ഒപ്പിയ്ക്കാൻ കൂട്ടത്തിൽ ഏതെങ്കിലും ഒരു പരമ്പരാഗത സി.പി.ഐക്കാരൻ ശ്രമിയ്ക്കാതിരിയ്ക്കില്ല. പുതുതായി സി.പി.ഐയിൽ എത്തുന്ന ചെറുപ്പക്കാർ കുറച്ചൊക്കെ നല്ല മനോഭാവത്തോടെയാണ് പ്രവർത്തിച്ചു പോരുക. കാലക്രമേണ അവരും വെളിയത്തിനെ പോലെയുള്ള പാരമ്പര്യ സി.പി.ഐക്കാരെ കണ്ടു പഠിച്ചു വഷളാകും.

പണ്ടൊക്കെ ജയിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്തി കിട്ടുന്ന സീറ്റുകൾ ജയിപ്പിച്ച്‌ മാനം നിലനിർത്തുമായിരുന്നു,സി.പി.ഐ. ഇപ്പോൾ അതും പോയി. ഇപ്പോൾ പാർളമെന്റിൽ നിറുത്തിയ സ്ഥാനാർഥിളെ നോക്കിയാൽ അതു മനസിലാകും.ഇനി പൊന്നാനി അവർക്കു കിട്ടിയാലും അതു ജയിക്കാൻ പോകുന്നില്ല .അതു അറാവിലയ്ക്കു കളഞ്ഞു കുളിച്ചു. തിരുവനന്തപുരത്ത്‌ ഈ സാഹചര്യത്തിൽ യാതൊരു വിജയ സാദ്ധ്യതയുമില്ലാത്ത ഒരാളെ നിറുത്തി അവിടെ പരാജയം ഏതാണ്ട് ഉറപ്പായി.ഇനി കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആരെന്നതിനെ ആശ്രയിച്ചിരിയ്ക്കും അവിടത്തെ ജനവിധി.സി.പി.ഐയുടേ ജില്ലാ സെക്രട്ടറി ആയതുകൊണ്ടു മാത്രം ജനയുഗം പത്രത്തിന്റെ ഉൾപേജുകളിൽ കണ്ടുവരാറുള്ള ഒരു നാമമാണു ഈ രാമചന്ദ്രൻ നായർ. അല്ലാതെ ആർക്കും അറിയില്ല ഈ സ്ഥനാർഥിയെ. ങാ, ഇങ്ങനെയൊക്കെ അല്ലേ പരിചയപ്പെടുന്നത്‌. നടക്കട്ടെ.

മറ്റു സ്ഥാനാർഥികളും കേട്ടിടത്തോളം വലിയ സാധ്യതയൊന്നും ഉള്ളവരല്ല. ത്രിശൂരിലെ സ്ഥാനാർഥി എങ്ങനെയാണോ ആവോ! നോക്കണേ സി.പി.എം നവകേരള യാത്രനടത്തിയും , പാർട്ടിയ്ക്കും മുന്നണിയ്ക്കുമെതിരെയുള്ള പ്രചരണങ്ങളേയും ഒക്കെ പ്രതിരോധിച്ചും മറ്റും ഈ തെരഞ്ഞെടുപ്പിൽ ഒരു വിധം പരിക്കില്ലാതെ രക്ഷപ്പെടാവുന്ന ഒരു സാഹചര്യം ഉണ്ടാക്കി വച്ചു. എത്ര എളുപ്പത്തിലാണ് സി.പി.ഐ എന്ന ഈ കുളം കലക്കി പാർട്ടി എല്ലാം കളഞ്ഞു കുളിച്ചത്‌. സി.പി.എമ്മിന്റെ സ്ഥനാർഥികളുടെ വിജയസാധ്യതകളെ കൂടി ദുർബ്ബലപ്പെടുത്തുന്ന ഒന്നായി ഇവറ്റകളുടെ കുളം കലക്കൽ.

പണ്ടും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം കാണുമ്പോൾ സി.പി.ഐക്കർക്ക്‌ ഒരു മനം മറിപ്പാണ്. രാഷ്ട്രീയ സത്യസന്ധതയ്ക്കു പുല്ലു വില കല്പിയ്ക്കാത്ത മഹനീയ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുന്നതിൽ സി.പി.ഐയെ വെല്ലാൻ മറ്റൊരു പാർടിയില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും നല്ലൊരു പങ്കു സി.പി.ഐക്കാരും സി.പി.എം സ്ഥാനാർഥികൾക്ക്‌ വോട്ടു ചെയ്യാറില്ല. താഴെ തലം തൊട്ടു കോൺഗ്രസ്സുമായി ചില അവിശുദ്ധ ബന്ധങ്ങൾ എക്കാലത്തുംസി.പി.ഐയ്ക്കുണ്ട്‌. ഇത്‌ ഒരു ആരോപണമല്ല അനുഭവസാക്ഷ്യമാണ്. ഇപ്പോൾ സി.പി.ഐക്കാരുടെ വേല ഇതിനൊക്കെ അപ്പുറമാണ്. ദേശീയതലത്തിൽ പാർളമെന്റിൽ സി.പി.എം അംഗസംഖ്യയിൽ കുറവു വരുത്താനുള്ള ഗൂഢാലോചനയാണ് ഇത്‌. അതിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നത്‌ ഇവിടെയാണല്ലോ.

കമ്മ്യൂണിസ്റ്റെന്ന പദവും ചേർത്ത് അരിവാൾ ചുറ്റിക കൊടിയിലും വരച്ചുവച്ച്‌ ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളിൽ നിന്ന്‌ കുളം കലക്കുന്ന വലതുപക്ഷ ബൂർഷ്വാ പ്രസ്ഥാനമാണ് സി.പി.ഐ എന്ന ഈ സാധനം. ഇതുങ്ങളെയും കൊണ്ട്‌ ഇടതു മതേതര ശക്തി കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന സി.പി.എമ്മിനെ സമ്മതിയ്ക്കണം

Sunday, February 15, 2009

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു ! (ലേഖനം)

ലേഖനം

അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു !

അങ്ങനെ ആ ഒരു സസ്പെൻസും അവസാനിച്ചു. പ്രധാനമായും ലാവ്‌ലിൻ കേസിനെ സംബന്ധിച്ച്‌ ചർച്ച നടത്താൻ കൂടുമെന്നു പറഞ്ഞിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ കഴിഞ്ഞു. മഹാത്ഭുതങ്ങൾ പ്രതീക്ഷിച്ച് മനപ്പായസം ഉണ്ടവർ നിരാശരായി. ഒന്നുകിൽ പിണറായി അല്ലെങ്കിൽ വി.എസ് ഈ രണ്ടുപേരിൽ ഒരാളേ ഈ പോളിറ്റ്‌ ബ്യൂറോ കഴിഞ്ഞാൽ പാർടിയിൽ ഉണ്ടാകൂ എന്ന തരത്തിലാണ് മാർക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്‌. ഇപ്പോൾ ബലൂണിന്റെ കാറ്റു പോയതു പോലെയായി. ഇനി ചമ്മലു മാറ്റാൻ മറ്റെന്തെങ്കിലും ചൂടുള്ള വിഷയങ്ങൾ കിട്ടണം.

അതീവ ഗൌരവമുള്ള മറ്റെന്തെല്ലാം സംഭവങ്ങൾ ഇന്ത്യയിലും ലോകത്തും ഇതിനിടയിൽ നടന്നു. അതൊന്നും മാർക്സിസ്റ്റു വിരോധികളുടെ ശ്രദ്ധയെ ആകർഷിച്ചതേയില്ല. എല്ലാവരുടേയും ശ്രദ്ധ ലാവ്ലിൻ കേസിലായിരുന്നു. രാജ്യം നേരിടുന്ന വർഗീയ വിപത്തൊന്നും പലർക്കും ഒരു വാർത്തയേ അല്ല. വർഗീയ ഫാസിസ്റ്റുകളേയും അവരുടെ രാഷ്ട്രീയ ഫാസിസ്റ്റു പാർടികളേയുമൊക്കെ വിമർശിച്ചാൽ പത്രമാഫീസുകളുടെ കണ്ണാടിച്ചില്ലുകൾ തകർത്ത്‌ ഫാസിസ്റ്റുകൾ കടന്നു കയറുമെന്നും അതിനുള്ളിലിരിയ്ക്കുന്നവരുടെ ജീവൻ തന്നെ അപകടത്തിലാകും എന്നും ഭയം ഉള്ളതുകൊണ്ട്‌ അവർ എന്ത്‌ അഴിഞ്ഞാട്ടം നടത്തിയാലും അതു തുറന്നു കാട്ടാൻ തയ്യാറല്ല. സി. പി.എമ്മിന്റെ മേൽ ആകുമ്പോൾ ആർക്കും കുതിര കയറാമല്ലോ!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ആപേക്ഷികമായി കേരരളത്തിനു ചില മെച്ചങ്ങൾ ഉണ്ട്‌. വർഗീയതയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അല്പം കുറവാണ്. വർഗീയത ശക്തിപ്പെടുത്താനുള്ള പ്രധാന തടസ്സം ഇവിടെ ഇടതുപക്ഷത്തിനുള്ള സ്വാധീനമാണ്. അതുകൊണ്ടുതന്നെ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി. എമ്മിനെ തകർത്തു മാത്രമേ വർഗീയ പ്രതിലോമ ശക്തികൾക്ക്` ഇവിടെ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയൂ. അതിനു ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ മത്സരിച്ചു ശ്രമിയ്ക്കുകയാണ്.അവർക്കു ശക്തി പകരാനാണ് ഇവിടെ കുറെ മാധ്യമങ്ങൾ ശ്രമിയ്ക്കുന്നത്‌.

എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പിണറായി വിജയനെ മാറ്റി നിർത്തും. നവകേരള യാത്ര മറ്റാരെങ്കിലും നയിക്കും. വി.എസ്‌ പാർടിയിൽ പിടി മുറുക്കും. സംസ്ഥാന നേത്ര്‌ത്വം വൻ പ്രതിസന്ധിയിലാകും. ഇത്തരത്തിലായിരുന്നു ഒരു പ്രചരണം. മറ്റൊന്ന്‌ പിണറായിയെ മാറ്റില്ല. വി.എസ് അതിൽ കുറഞ്ഞുള്ള ഒത്തുതീർപ്പുകൾക്കു നിൽക്കില്ല. പിന്നെ ഉള്ള വഴി രാജി വയ്ക്കുക. എന്നിട്ടു ഒന്നുകിൽ പുതിയ പാർടി ഉണ്ടാക്കുക. അല്ലെങ്കിൽ രാജി വയ്ക്കാതെ പാർട്ടി പിടിച്ചെടുക്കുക. അതിനാൽ പതിനാലാം തീയതിക്കുശേഷം പാർടി ഓഫീസുകൾ വി.എസ്. ഗ്രൂപ്പുകാർ പിടിച്ചെടുക്കുമെന്നു വരെ സ്വപ്നാക്ഷരങ്ങൾ നിരത്തി.

ഇപ്പോൾ കോഴി കൂകി. നേരം വെളുത്തു. എല്ലാം പാർടി വിരുദ്ധരുടേയും , പാർടി വിരുദ്ധ ദ്ര്‌ശ്യ- ശ്രവ്യ മാധ്യമങ്ങളുടേയും പാഴ്കിനാവുകളായിരുന്നുവെന്ന യാഥാർത്ഥ്യവുമായി ഇനിയും അവർ പൊരുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. മാർക്സിസ്റ്റു പാർട്ടി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങൾ പക്ഷെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. ഇവർ ഒരു കാര്യം തുറന്നു പറഞ്ഞെങ്കിൽ നന്നായിരുന്നു.സി. പി എം തകരുമ്പോൾ തങ്ങൾക്ക്‌ എന്തു കിട്ടും? അങ്ങനെ തകർന്നു കാണാൻ ആഗ്രഹിക്കത്തക്ക നിലയിൽ എന്തു തെറ്റാണ് ഈ പാർട്ടി ചെയ്തിട്ടുള്ളത്‌? സി. പി.എം തെറ്റുപറ്റാത്ത പാർടിയാണെന്നല്ല. തെറ്റു പറ്റിയെന്നു ബോദ്ധ്യമായാൽ തുറന്നു പറഞ്ഞു തിരിത്തുന്ന പാർടിയാണിത്‌.

മറ്റു പാർട്ടികളൊന്നും തകരണമെന്ന്‌ ഒരാഗ്രഹവും ഇല്ല. വർഗീയ -തീവ്രവാദ -വിംധ്വംസക ശക്തികൾ പോലും അവർക്കു ഇല്ലാതായി കാണേണ്ട. സി.പി.എം മാത്രം തകരണം. അതിന് ഈ പാർടിയും ഇതിന്റെ നേതാക്കളും മാത്രം വേട്ടയാടപ്പെടണം. ഈ പാർട്ടി എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ എന്തൊരുത്സാഹമാണെന്നോ, ഈ വിരുദ്ധ ശക്തികൾക്ക്‌! അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്കുണ്ട്‌ അന്ധമായ മാർക്സിസ്റ്റു വിരോധം. പക്ഷെ , സി. പി. എം ഇതെത്രയോ കണ്ടിരിയ്ക്കുന്നു.ഇനി കാ‍ണാനുമിരിയ്ക്കുന്നു.

ഇനിയും ഒരു കൂട്ടർ ഉണ്ട്‌. പാർടിയാണെന്നു പറയും. എന്നാൽ പാർടിയിൽ സർവ്വത്ര കുഴപ്പമാണ് . പാർട്ടി തകരുന്നതിൽ ദുഖമാണെന്നു പറയും. (അവർക്ക്‌ ഇതു നയിക്കാൻ അവസരം ലഭിയ്ക്കാത്തതിന്റെ കുഴപ്പമാണെന്നു തോന്നും പറച്ചിലു കേട്ടാൽ). എന്നിട്ടു വർഗ്ഗ ശത്രുവിനോട്‌ ഒപ്പം നിന്ന്‌ പാർട്ടിയെ തെരുവിൽ അലക്കും. തങ്ങളെക്കൊണ്ടു പലതുകൊണ്ടും കഴിയാത്തതു മറ്റുള്ളവർ ചെയ്യുന്നതിലുള്ള അസൂയ. അല്ലാതെന്ത്?എന്നാൽ ഈ ‘നല്ലാളന്മാർ` ക്ക്‌ ഈ പാർട്ടിയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നു ചൂണ്ടിക്കാണിയ്ക്കുവാനുണ്ടോ? അതുമില്ല. സി.പി. എം ഇല്ലാതായാൽ എല്ലാം ക്ലിയറാകും എന്ന മട്ടിലാണ് പ്രചരണം.

ഒന്നു മാത്രം പറഞ്ഞ്‌ ഈ കുറിപ്പു തൽകാലം ചുരുക്കുന്നു. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. കാഴ്ചയുടെ വില അറിയില്ല. കേരളത്തിൽ സി.പി.എം ഉള്ളതിന്റെ വില അതില്ലാതായാൽ മാത്രമേ അറിയൂ.

Sunday, January 25, 2009

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)



സ.പിണറായിയെയും സി.പി.എമ്മി നേയും അങ്ങനെ അങ്ങു ഒതുക്കി കളയമെന്നോ? സ. പിണറായിയെ കേരള രാഷ്ട്രീയത്തില്‍ നിന്നു അങ്ങനെയങ്ങ് പെരട്ടി വിടാമെന്ന് ആരും കരുതേണ്ട. അതിനും മാത്രം വലിയ സംഭവം ഒന്നും ഉണ്ടായിട്ടുമില്ല. ഒരിക്കല്‍ അദ്ദേഹം കുറച്ചു നാള്‍ കേരളത്തിന്റെ ഒരു മന്ത്രിയായി ഇരുന്നു പോയി. ഒരു മന്ത്രിയുടെ വകുപ്പിന് കീഴില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതില്‍ ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കും. അത് സ്വാഭാവികം. ഇതു വി‌ഷയം കൂടുതല്‍ ഗൌരവം ഉള്ളതായത് കൊണ്ടു കുറെയെല്ലാം മന്ത്രി എന്ന നിലയില്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നുമിരിക്കാം.നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ ഇത്തരം പുലി വാലുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം എന്നില്ല. സ. പിണറായിക്ക് സംഭവിച്ചതും അത്രേയുള്ളൂ. അറിഞ്ഞു കൊണ്ടു അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളുമല്ല പിണറായി വിജയന്‍. മന്ത്രി സ്ഥാനത്തിരിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠവും ആണ്.

പിണറായി ആരാ? തലയെടുപ്പുള്ള, , ചങ്കൂറ്റമുള്ള , അചഞ്ചലനായ ആയ , അടിപതറാത്ത നേതാവ്. വിശേഷണങ്ങള്‍ ഇനിയും ഇല്ലാഞ്ഞിട്ടല്ല, ചുരുക്കിയതാണ്. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്ത് നിന്നു പൊട്ടി വീഴുന്നവരല്ല. പോരട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായി വര്‍ഷങ്ങളിലൂടെ പരുവപ്പെട്ടു വരുന്ന സവിശേഷ വ്യക്തിത്വങ്ങളാണ്. അവരെ പെട്ടെന്ന് അങ്ങ് തകര്ത്തു കളയാം എന്ന് വിചാരിച്ചാല്‍ അത് എളുപ്പം ആകണം എന്നില്ല. അതിന് തെളിവാണ് ഇപ്പോഴത്തെ സി.ബി.ഐയുടെ ലാവ്‌ലിന്‍ വിധി. പിണറായിക്കെതിരെ സി.ബി. ഐ കാരുടെ വിരല്‍ പിടിച്ചു കൊണ്ഗ്രെസ്സുകാര്‍ എഴുതിപ്പിടിപ്പിച്ച അഴിമതി വരികള്‍. പിണറായിയെ പ്രതി ചേര്ത്തു എന്ന് വച്ചു പിണറായിക്കോ സി.പി. എമ്മിനോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഇതിപ്പോ മല പോലെ വന്നു എലി പോലെ പോയി എന്ന മട്ടായി. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു വിളിച്ചു പുലി വന്നപ്പോള്‍ അത് വെറും പൂച്ച. അതും കള്ളപ്പൂച്ച. നടത്തിയ അഴിമതി എന്താ? ഒരു വലിയ കമ്പനിക്കു കോടികളുടെ ലാഭം കിട്ടാന്‍ ഇടയുള്ള ഒരു കരാര്‍ നല്‍കിയപ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും എജന്റുമാര്‍ക്കോ മന്ത്രി തല്പരന്‍ ആണെന്കില്‍ അദ്ദേഹത്തിനോ കിട്ടേണ്ട കമ്മീഷന്‍ . അത് മന്ത്രിക്കു വേണ്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപയോഗം ഉള്ള ഒരു സ്ഥാപനം തുടങ്ങാന്‍ സഹായം ആവശ്യപ്പെട്ടു. ഒരു കാന്‍സര്‍ സെന്റെര്‍. അത് പക്ഷെ സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ചു കളഞ്ഞു. ഹൊ, എന്തൊരു വലിയ കുറ്റം. ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? സ്വന്തം മണ്ഡലത്തില്‍ വികസനം കൊണ്ടു വരുന്നതു ഒരു വലിയ കുറ്റമാണെങ്കില്‍ നാളിന്നുവരെ എം.പിയും ,എം.എല്‍.എയും, മന്ത്രിയും ഒക്കെ ആയിരുന്ന എല്ലാ പാര്‍ടിയിലും പെട്ട നേതാക്കന്‍മാര്‍ ഒക്കെ ജയിലില്‍ പോകേണ്ടി വരും. ഒരു വലിയ കുറ്റം കണ്ടു പിടിച്ചിരിക്കുന്നു!

വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു. ഇപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ഇപ്പോള്‍ ഈ വരുന്നതും പോയി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യുമോ ആവോ. ഇപ്പോഴേ വല്ലതും കണ്ടു വച്ചു കൊള്ളണം. ഭരിക്കുന്നവരുടെ താളത്തിന് തുള്ളുവാന്‍ മാത്രമുള്ള പരമോന്നത അന്വേഷണ ഏജന്‍സികള്‍. ആകെപ്പാടെ
കൊള്ളാം. എന്റെ പൊന്നു കൊണ്ഗ്രസ്സെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലോക്കെ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇപ്പോഴത്തെ ഒരു രാഷ്ട്രീയ സ്ഥിതിയില്‍ കിട്ടുമല്ലോ. പിന്നെന്തിനീ വൃത്തികെട്ട പണി.

കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക . പിണറായി അടക്കം സി.പി.എം നേതാക്കള്‍ക്ക് പുറകെ മാത്രം നടന്നു കള്ള കഥകള്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തകര്‍ക്ക് സംഭവിക്കാവുന്ന അബദ്ധങ്ങള്‍ തിരുവനന്തപുരത്തെ ചില പത്ര പ്രവര്തകര്‍ക്കൊക്കെ അറിയാം. അതെ പറ്റി ഞാന്‍ തന്നെ പറയുന്നതു ശരിയല്ലാത്തതുകൊണ്ട് വിടുന്നു. എഴുതിക്കോളൂ. പക്ഷെ എന്നും ഒരു പോലെ എഴുതണം . സി. പി. എമ്മിന് നേര്ക്കാകുമ്പോള് എന്ത് തോന്യാസങ്ങളും ആകാം എന്നൊരു ധാരണ ഉണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്‌. കാരണം ജനാധിപത്യത്തില്‍ സി. പി. എമ്മിന് കുറച്ചെങ്കിലും വിശ്വാസമുണ്ട്‌. പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലാകില്ല എന്നത് കൊണ്ടു അതെപറ്റി പറയുന്നില്ല.

എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ പിണറായി രാജി വയ്ക്കും .പാര്‍ടിയില്‍ നിന്നു പുറത്താകും .നേരത്തെ തീരുമാനിച്ച നവ കേരള യാത്ര മറ്റാരെങ്കിലും നയിക്കും . ജാഥാ ക്യപ്ടനെ മാറ്റണമെന്നും പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണം എന്നും ഉള്ള ഉപാധികളുമായി വി. എസ്. ഡല്‍ഹിക്ക്. വി.എസിന്റെ വായില്‍ നിന്നു വല്ലതും വീഴുമോ എന്നറിയാന്‍ വീണ്ടും പണ്ടു മുട്ടനാടിന്റെ പുറകെ കുറുക്കന്‍ നടന്നത് പോലെ കുറെ ചാനലുകാരും പത്രക്കാരും. വി.എസ്. പി. ബി നേതാക്കളെ കണ്ടു തിരിച്ചു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി. നിങ്ങള്‍ തൊട്ടു മുന്പേ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ചാനലുകരനോടും പത്രക്കരനോടും ആരും ചോദിയ്ക്കാന്‍ മിനക്കെടാറില്ലല്ലോ. അത് കൊണ്ടു എന്തും മെനഞ്ഞ് ഉണ്ടാക്കാം. പിണറായി പറഞ്ഞപോലെ എല്ലാം വരട്ടെ, വരട്ടെ.

ഇതു ഇങ്ങനെയൊക്കെ വരുമെന്ന് പാര്‍ട്ടിക്കു നേരത്തെ അറിയാമായിരുന്നു. അത് കൊണ്ടു സി.പി.എം ഇതിനെ രാഷ്ട്രീയമായി നേരിടും എന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ആരെങ്കിലും നടത്തുന്ന ഗൂഢാലോനയുടെ ഫലം അറിഞ്ഞു വലിച്ചെറിയാന്‍ മാത്രം വില കുറഞ്ഞ ആളല്ല സ. പിണറായി. സി. പി.എമ്മിന്റെ കരുത്താണ് അദ്ദേഹം. ഏതാനും നാള്‍ മുന്പേ പോളിറ്റ് ബ്യൂറോ നേതാക്കള്‍ സി. ബി.ഐ.യുമായി ബന്ധപ്പെട്ട ഒരു മന്ത്രിയുമായി ഇക്കാര്യം സംസരിചിരുന്നുവത്രേ. അപ്പോള്‍ ആ മന്ത്രി പറഞ്ഞതു, അയാം ഹെല്പ് ലെസ്സ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നമുക്കു കേരളത്തില്‍ നിന്നു ട്വെന്റി സീറ്റുകള്‍ കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നത്രേ. ഈ കേട്ടറിവ് ശരിയായാലും ഇല്ലെങ്കിലും കൊണ്ഗ്രെസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് സ. പിണറായി പ്രതി ചെര്‍ക്കപ്പെട്ടതെന്നു വ്യക്തം. എന്നിട്ട് പോലും ഗുരുതരം എന്ന് പറയാന്‍ കഴിയുന്ന ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല.

വിചിത്രമായ ഒരു കാര്യം. ഒരു മന്ത്രിയോ മറ്റോ രാജി വയ്ക്കണം എന്ന് പറഞ്ഞു മറ്റു പാര്ടികാര് കോലാഹലം ഉണ്ടാക്കുന്നത് മനസിലാക്കാം. ഇവിടെ ഇപ്പോള്‍ കൊണ്ഗ്രെസ്സും മറ്റു ചില പാര്‍ട്ടികളും പിണറായിയുടെ രാജി ആവശ്യപ്പെടുകയാണ്. സി. പി. എമിന്റെ സെക്രട്ടറി ആരായിരിക്കണം എന്ന് മറ്റു പാര്ടിക്കരാണോ തീരുമാനിയ്ക്കുന്നത്? വിചിത്രം ! പിണറായി ഇപ്പോള്‍ രാജി വയ്ക്കുന്നില്ല .മാര്‍ക്സിസ്റ്റു പാര്‍ടി പിരിച്ചു വിടാനും പോകുന്നില്ല. ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ.

Saturday, January 24, 2009

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)



സ.പിണറായിയെയും സി.പി.എമ്മി നേയും അങ്ങനെ അങ്ങു ഒതുക്കി കളയമെന്നോ? സ. പിണറായിയെ കേരള രാഷ്ട്രീയത്തില്‍ നിന്നു അങ്ങനെയങ്ങ് പെരട്ടി വിടാമെന്ന് ആരും കരുതേണ്ട. അതിനും മാത്രം വലിയ സംഭവം ഒന്നും ഉണ്ടായിട്ടുമില്ല. ഒരിക്കല്‍ അദ്ദേഹം കുറച്ചു നാള്‍ കേരളത്തിന്റെ ഒരു മന്ത്രിയായി ഇരുന്നു പോയി. ഒരു മന്ത്രിയുടെ വകുപ്പിന് കീഴില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതില്‍ ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കും. അത് സ്വാഭാവികം. ഇതു വി‌ഷയം കൂടുതല്‍ ഗൌരവം ഉള്ളതായത് കൊണ്ടു കുറെയെല്ലാം മന്ത്രി എന്ന നിലയില്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നുമിരിക്കാം.നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ ഇത്തരം പുലി വാലുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം എന്നില്ല. സ. പിണറായിക്ക് സംഭവിച്ചതും അത്രേയുള്ളൂ. അറിഞ്ഞു കൊണ്ടു അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളുമല്ല പിണറായി വിജയന്‍. മന്ത്രി സ്ഥാനത്തിരിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠവും ആണ്.

പിണറായി ആരാ? തലയെടുപ്പുള്ള, , ചങ്കൂറ്റമുള്ള , അചഞ്ചലനായ ആയ , അടിപതറാത്ത നേതാവ്. വിശേഷണങ്ങള്‍ ഇനിയും ഇല്ലാഞ്ഞിട്ടല്ല, ചുരുക്കിയതാണ്. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്ത് നിന്നു പൊട്ടി വീഴുന്നവരല്ല. പോരട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായി വര്‍ഷങ്ങളിലൂടെ പരുവപ്പെട്ടു വരുന്ന സവിശേഷ വ്യക്തിത്വങ്ങളാണ്. അവരെ പെട്ടെന്ന് അങ്ങ് തകര്ത്തു കളയാം എന്ന് വിചാരിച്ചാല്‍ അത് എളുപ്പം ആകണം എന്നില്ല. അതിന് തെളിവാണ് ഇപ്പോഴത്തെ സി.ബി.ഐയുടെ ലാവ്‌ലിന്‍ വിധി. പിണറായിക്കെതിരെ സി.ബി. ഐ കാരുടെ വിരല്‍ പിടിച്ചു കൊണ്ഗ്രെസ്സുകാര്‍ എഴുതിപ്പിടിപ്പിച്ച അഴിമതി വരികള്‍. പിണറായിയെ പ്രതി ചേര്ത്തു എന്ന് വച്ചു പിണറായിക്കോ സി.പി. എമ്മിനോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഇതിപ്പോ മല പോലെ വന്നു എലി പോലെ പോയി എന്ന മട്ടായി. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു വിളിച്ചു പുലി വന്നപ്പോള്‍ അത് വെറും പൂച്ച. അതും കള്ളപ്പൂച്ച. നടത്തിയ അഴിമതി എന്താ? ഒരു വലിയ കമ്പനിക്കു കോടികളുടെ ലാഭം കിട്ടാന്‍ ഇടയുള്ള ഒരു കരാര്‍ നല്‍കിയപ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും എജന്റുമാര്‍ക്കോ മന്ത്രി തല്പരന്‍ ആണെന്കില്‍ അദ്ദേഹത്തിനോ കിട്ടേണ്ട കമ്മീഷന്‍ . അത് മന്ത്രിക്കു വേണ്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപയോഗം ഉള്ള ഒരു സ്ഥാപനം തുടങ്ങാന്‍ സഹായം ആവശ്യപ്പെട്ടു. ഒരു കാന്‍സര്‍ സെന്റെര്‍. അത് പക്ഷെ സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ചു കളഞ്ഞു. ഹൊ, എന്തൊരു വലിയ കുറ്റം. ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? സ്വന്തം മണ്ഡലത്തില്‍ വികസനം കൊണ്ടു വരുന്നതു ഒരു വലിയ കുറ്റമാണെങ്കില്‍ നാളിന്നുവരെ എം.പിയും ,എം.എല്‍.എയും, മന്ത്രിയും ഒക്കെ ആയിരുന്ന എല്ലാ പാര്‍ടിയിലും പെട്ട നേതാക്കന്‍മാര്‍ ഒക്കെ ജയിലില്‍ പോകേണ്ടി വരും. ഒരു വലിയ കുറ്റം കണ്ടു പിടിച്ചിരിക്കുന്നു!

വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു. ഇപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ഇപ്പോള്‍ ഈ വരുന്നതും പോയി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യുമോ ആവോ. ഇപ്പോഴേ വല്ലതും കണ്ടു വച്ചു കൊള്ളണം. ഭരിക്കുന്നവരുടെ താളത്തിന് തുള്ളുവാന്‍ മാത്രമുള്ള പരമോന്നത അന്വേഷണ ഏജന്‍സികള്‍. ആകെപ്പാടെ
കൊള്ളാം. എന്റെ പൊന്നു കൊണ്ഗ്രസ്സെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലോക്കെ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇപ്പോഴത്തെ ഒരു രാഷ്ട്രീയ സ്ഥിതിയില്‍ കിട്ടുമല്ലോ. പിന്നെന്തിനീ വൃത്തികെട്ട പണി.

കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക . പിണറായി അടക്കം സി.പി.എം നേതാക്കള്‍ക്ക് പുറകെ മാത്രം നടന്നു കള്ള കഥകള്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തകര്‍ക്ക് സംഭവിക്കാവുന്ന അബദ്ധങ്ങള്‍ തിരുവനന്തപുരത്തെ ചില പത്ര പ്രവര്തകര്‍ക്കൊക്കെ അറിയാം. അതെ പറ്റി ഞാന്‍ തന്നെ പറയുന്നതു ശരിയല്ലാത്തതുകൊണ്ട് വിടുന്നു. എഴുതിക്കോളൂ. പക്ഷെ എന്നും ഒരു പോലെ എഴുതണം . സി. പി. എമ്മിന് നേര്ക്കാകുമ്പോള് എന്ത് തോന്യാസങ്ങളും ആകാം എന്നൊരു ധാരണ ഉണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്‌. കാരണം ജനാധിപത്യത്തില്‍ സി. പി. എമ്മിന് കുറച്ചെങ്കിലും വിശ്വാസമുണ്ട്‌. പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലാകില്ല എന്നത് കൊണ്ടു അതെപറ്റി പറയുന്നില്ല.

എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ പിണറായി രാജി വയ്ക്കും .പാര്‍ടിയില്‍ നിന്നു പുറത്താകും .നേരത്തെ തീരുമാനിച്ച നവ കേരള യാത്ര മറ്റാരെങ്കിലും നയിക്കും . ജാഥാ ക്യപ്ടനെ മാറ്റണമെന്നും പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണം എന്നും ഉള്ള ഉപാധികളുമായി വി. എസ്. ഡല്‍ഹിക്ക്. വി.എസിന്റെ വായില്‍ നിന്നു വല്ലതും വീഴുമോ എന്നറിയാന്‍ വീണ്ടും പണ്ടു മുട്ടനാടിന്റെ പുറകെ കുറുക്കന്‍ നടന്നത് പോലെ കുറെ ചാനലുകാരും പത്രക്കാരും. വി.എസ്. പി. ബി നേതാക്കളെ കണ്ടു തിരിച്ചു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി. നിങ്ങള്‍ തൊട്ടു മുന്പേ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ചാനലുകരനോടും പത്രക്കരനോടും ആരും ചോദിയ്ക്കാന്‍ മിനക്കെടാറില്ലല്ലോ. അത് കൊണ്ടു എന്തും മെനഞ്ഞ് ഉണ്ടാക്കാം. പിണറായി പറഞ്ഞപോലെ എല്ലാം വരട്ടെ, വരട്ടെ.

ഇതു ഇങ്ങനെയൊക്കെ വരുമെന്ന് പാര്‍ട്ടിക്കു നേരത്തെ അറിയാമായിരുന്നു. അത് കൊണ്ടു സി.പി.എം ഇതിനെ രാഷ്ട്രീയമായി നേരിടും എന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ആരെങ്കിലും നടത്തുന്ന ഗൂഢാലോനയുടെ ഫലം അറിഞ്ഞു വലിച്ചെറിയാന്‍ മാത്രം വില കുറഞ്ഞ ആളല്ല സ. പിണറായി. സി. പി.എമ്മിന്റെ കരുത്താണ് അദ്ദേഹം. ഏതാനും നാള്‍ മുന്പേ പോളിറ്റ് ബ്യൂറോ നേതാക്കള്‍ സി. ബി.ഐ.യുമായി ബന്ധപ്പെട്ട ഒരു മന്ത്രിയുമായി ഇക്കാര്യം സംസരിചിരുന്നുവത്രേ. അപ്പോള്‍ ആ മന്ത്രി പറഞ്ഞതു, അയാം ഹെല്പ് ലെസ്സ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നമുക്കു കേരളത്തില്‍ നിന്നു ട്വെന്റി സീറ്റുകള്‍ കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നത്രേ. ഈ കേട്ടറിവ് ശരിയായാലും ഇല്ലെങ്കിലും കൊണ്ഗ്രെസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് സ. പിണറായി പ്രതി ചെര്‍ക്കപ്പെട്ടതെന്നു വ്യക്തം. എന്നിട്ട് പോലും ഗുരുതരം എന്ന് പറയാന്‍ കഴിയുന്ന ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല.

വിചിത്രമായ ഒരു കാര്യം. ഒരു മന്ത്രിയോ മറ്റോ രാജി വയ്ക്കണം എന്ന് പറഞ്ഞു മറ്റു പാര്ടികാര് കോലാഹലം ഉണ്ടാക്കുന്നത് മനസിലാക്കാം. ഇവിടെ ഇപ്പോള്‍ കൊണ്ഗ്രെസ്സും മറ്റു ചില പാര്‍ട്ടികളും പിണറായിയുടെ രാജി ആവശ്യപ്പെടുകയാണ്. സി. പി. എമിന്റെ സെക്രട്ടറി ആരായിരിക്കണം എന്ന് മറ്റു പാര്ടിക്കരാണോ തീരുമാനിയ്ക്കുന്നത്? വിചിത്രം ! പിണറായി ഇപ്പോള്‍ രാജി വയ്ക്കുന്നില്ല .മാര്‍ക്സിസ്റ്റു പാര്‍ടി പിരിച്ചു വിടാനും പോകുന്നില്ല. ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ.