Sunday, January 25, 2009

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)

പിണറായിയെ അങ്ങനെ അങ്ങ് ഒതുക്കാമെന്നോ? (ലേഖനം)



സ.പിണറായിയെയും സി.പി.എമ്മി നേയും അങ്ങനെ അങ്ങു ഒതുക്കി കളയമെന്നോ? സ. പിണറായിയെ കേരള രാഷ്ട്രീയത്തില്‍ നിന്നു അങ്ങനെയങ്ങ് പെരട്ടി വിടാമെന്ന് ആരും കരുതേണ്ട. അതിനും മാത്രം വലിയ സംഭവം ഒന്നും ഉണ്ടായിട്ടുമില്ല. ഒരിക്കല്‍ അദ്ദേഹം കുറച്ചു നാള്‍ കേരളത്തിന്റെ ഒരു മന്ത്രിയായി ഇരുന്നു പോയി. ഒരു മന്ത്രിയുടെ വകുപ്പിന് കീഴില്‍ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതില്‍ ധാര്‍മ്മികമായ ഒരു ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കും. അത് സ്വാഭാവികം. ഇതു വി‌ഷയം കൂടുതല്‍ ഗൌരവം ഉള്ളതായത് കൊണ്ടു കുറെയെല്ലാം മന്ത്രി എന്ന നിലയില്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നുമിരിക്കാം.നല്ല ഉദ്ദേശത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ ഇത്തരം പുലി വാലുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം എന്നില്ല. സ. പിണറായിക്ക് സംഭവിച്ചതും അത്രേയുള്ളൂ. അറിഞ്ഞു കൊണ്ടു അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ മാത്രം ബുദ്ധിയില്ലാത്ത ആളുമല്ല പിണറായി വിജയന്‍. മന്ത്രി സ്ഥാനത്തിരിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു പാഠവും ആണ്.

പിണറായി ആരാ? തലയെടുപ്പുള്ള, , ചങ്കൂറ്റമുള്ള , അചഞ്ചലനായ ആയ , അടിപതറാത്ത നേതാവ്. വിശേഷണങ്ങള്‍ ഇനിയും ഇല്ലാഞ്ഞിട്ടല്ല, ചുരുക്കിയതാണ്. മാത്രവുമല്ല കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ ആകാശത്ത് നിന്നു പൊട്ടി വീഴുന്നവരല്ല. പോരട്ടങ്ങളുടെയും അനുഭവങ്ങളുടെയും കരുത്തുമായി വര്‍ഷങ്ങളിലൂടെ പരുവപ്പെട്ടു വരുന്ന സവിശേഷ വ്യക്തിത്വങ്ങളാണ്. അവരെ പെട്ടെന്ന് അങ്ങ് തകര്ത്തു കളയാം എന്ന് വിചാരിച്ചാല്‍ അത് എളുപ്പം ആകണം എന്നില്ല. അതിന് തെളിവാണ് ഇപ്പോഴത്തെ സി.ബി.ഐയുടെ ലാവ്‌ലിന്‍ വിധി. പിണറായിക്കെതിരെ സി.ബി. ഐ കാരുടെ വിരല്‍ പിടിച്ചു കൊണ്ഗ്രെസ്സുകാര്‍ എഴുതിപ്പിടിപ്പിച്ച അഴിമതി വരികള്‍. പിണറായിയെ പ്രതി ചേര്ത്തു എന്ന് വച്ചു പിണറായിക്കോ സി.പി. എമ്മിനോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഇതിപ്പോ മല പോലെ വന്നു എലി പോലെ പോയി എന്ന മട്ടായി. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു വിളിച്ചു പുലി വന്നപ്പോള്‍ അത് വെറും പൂച്ച. അതും കള്ളപ്പൂച്ച. നടത്തിയ അഴിമതി എന്താ? ഒരു വലിയ കമ്പനിക്കു കോടികളുടെ ലാഭം കിട്ടാന്‍ ഇടയുള്ള ഒരു കരാര്‍ നല്‍കിയപ്പോള്‍ സ്വാഭാവികമായും ഏതെങ്കിലും എജന്റുമാര്‍ക്കോ മന്ത്രി തല്പരന്‍ ആണെന്കില്‍ അദ്ദേഹത്തിനോ കിട്ടേണ്ട കമ്മീഷന്‍ . അത് മന്ത്രിക്കു വേണ്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് ഉപയോഗം ഉള്ള ഒരു സ്ഥാപനം തുടങ്ങാന്‍ സഹായം ആവശ്യപ്പെട്ടു. ഒരു കാന്‍സര്‍ സെന്റെര്‍. അത് പക്ഷെ സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ചു കളഞ്ഞു. ഹൊ, എന്തൊരു വലിയ കുറ്റം. ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? സ്വന്തം മണ്ഡലത്തില്‍ വികസനം കൊണ്ടു വരുന്നതു ഒരു വലിയ കുറ്റമാണെങ്കില്‍ നാളിന്നുവരെ എം.പിയും ,എം.എല്‍.എയും, മന്ത്രിയും ഒക്കെ ആയിരുന്ന എല്ലാ പാര്‍ടിയിലും പെട്ട നേതാക്കന്‍മാര്‍ ഒക്കെ ജയിലില്‍ പോകേണ്ടി വരും. ഒരു വലിയ കുറ്റം കണ്ടു പിടിച്ചിരിക്കുന്നു!

വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു. ഇപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ഇപ്പോള്‍ ഈ വരുന്നതും പോയി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ എന്ത് ചെയ്യുമോ ആവോ. ഇപ്പോഴേ വല്ലതും കണ്ടു വച്ചു കൊള്ളണം. ഭരിക്കുന്നവരുടെ താളത്തിന് തുള്ളുവാന്‍ മാത്രമുള്ള പരമോന്നത അന്വേഷണ ഏജന്‍സികള്‍. ആകെപ്പാടെ
കൊള്ളാം. എന്റെ പൊന്നു കൊണ്ഗ്രസ്സെ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലോക്കെ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഇപ്പോഴത്തെ ഒരു രാഷ്ട്രീയ സ്ഥിതിയില്‍ കിട്ടുമല്ലോ. പിന്നെന്തിനീ വൃത്തികെട്ട പണി.

കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക . പിണറായി അടക്കം സി.പി.എം നേതാക്കള്‍ക്ക് പുറകെ മാത്രം നടന്നു കള്ള കഥകള്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തകര്‍ക്ക് സംഭവിക്കാവുന്ന അബദ്ധങ്ങള്‍ തിരുവനന്തപുരത്തെ ചില പത്ര പ്രവര്തകര്‍ക്കൊക്കെ അറിയാം. അതെ പറ്റി ഞാന്‍ തന്നെ പറയുന്നതു ശരിയല്ലാത്തതുകൊണ്ട് വിടുന്നു. എഴുതിക്കോളൂ. പക്ഷെ എന്നും ഒരു പോലെ എഴുതണം . സി. പി. എമ്മിന് നേര്ക്കാകുമ്പോള് എന്ത് തോന്യാസങ്ങളും ആകാം എന്നൊരു ധാരണ ഉണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്‌. കാരണം ജനാധിപത്യത്തില്‍ സി. പി. എമ്മിന് കുറച്ചെങ്കിലും വിശ്വാസമുണ്ട്‌. പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലാകില്ല എന്നത് കൊണ്ടു അതെപറ്റി പറയുന്നില്ല.

എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ പിണറായി രാജി വയ്ക്കും .പാര്‍ടിയില്‍ നിന്നു പുറത്താകും .നേരത്തെ തീരുമാനിച്ച നവ കേരള യാത്ര മറ്റാരെങ്കിലും നയിക്കും . ജാഥാ ക്യപ്ടനെ മാറ്റണമെന്നും പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണം എന്നും ഉള്ള ഉപാധികളുമായി വി. എസ്. ഡല്‍ഹിക്ക്. വി.എസിന്റെ വായില്‍ നിന്നു വല്ലതും വീഴുമോ എന്നറിയാന്‍ വീണ്ടും പണ്ടു മുട്ടനാടിന്റെ പുറകെ കുറുക്കന്‍ നടന്നത് പോലെ കുറെ ചാനലുകാരും പത്രക്കാരും. വി.എസ്. പി. ബി നേതാക്കളെ കണ്ടു തിരിച്ചു വന്നപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും പോയി. നിങ്ങള്‍ തൊട്ടു മുന്പേ എന്തൊക്കെയാ പറഞ്ഞതെന്ന് ഒരു ചാനലുകരനോടും പത്രക്കരനോടും ആരും ചോദിയ്ക്കാന്‍ മിനക്കെടാറില്ലല്ലോ. അത് കൊണ്ടു എന്തും മെനഞ്ഞ് ഉണ്ടാക്കാം. പിണറായി പറഞ്ഞപോലെ എല്ലാം വരട്ടെ, വരട്ടെ.

ഇതു ഇങ്ങനെയൊക്കെ വരുമെന്ന് പാര്‍ട്ടിക്കു നേരത്തെ അറിയാമായിരുന്നു. അത് കൊണ്ടു സി.പി.എം ഇതിനെ രാഷ്ട്രീയമായി നേരിടും എന്ന് തീരുമാനിയ്ക്കുകയും ചെയ്തു. ആരെങ്കിലും നടത്തുന്ന ഗൂഢാലോനയുടെ ഫലം അറിഞ്ഞു വലിച്ചെറിയാന്‍ മാത്രം വില കുറഞ്ഞ ആളല്ല സ. പിണറായി. സി. പി.എമ്മിന്റെ കരുത്താണ് അദ്ദേഹം. ഏതാനും നാള്‍ മുന്പേ പോളിറ്റ് ബ്യൂറോ നേതാക്കള്‍ സി. ബി.ഐ.യുമായി ബന്ധപ്പെട്ട ഒരു മന്ത്രിയുമായി ഇക്കാര്യം സംസരിചിരുന്നുവത്രേ. അപ്പോള്‍ ആ മന്ത്രി പറഞ്ഞതു, അയാം ഹെല്പ് ലെസ്സ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ നമുക്കു കേരളത്തില്‍ നിന്നു ട്വെന്റി സീറ്റുകള്‍ കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നത്രേ. ഈ കേട്ടറിവ് ശരിയായാലും ഇല്ലെങ്കിലും കൊണ്ഗ്രെസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് സ. പിണറായി പ്രതി ചെര്‍ക്കപ്പെട്ടതെന്നു വ്യക്തം. എന്നിട്ട് പോലും ഗുരുതരം എന്ന് പറയാന്‍ കഴിയുന്ന ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല.

വിചിത്രമായ ഒരു കാര്യം. ഒരു മന്ത്രിയോ മറ്റോ രാജി വയ്ക്കണം എന്ന് പറഞ്ഞു മറ്റു പാര്ടികാര് കോലാഹലം ഉണ്ടാക്കുന്നത് മനസിലാക്കാം. ഇവിടെ ഇപ്പോള്‍ കൊണ്ഗ്രെസ്സും മറ്റു ചില പാര്‍ട്ടികളും പിണറായിയുടെ രാജി ആവശ്യപ്പെടുകയാണ്. സി. പി. എമിന്റെ സെക്രട്ടറി ആരായിരിക്കണം എന്ന് മറ്റു പാര്ടിക്കരാണോ തീരുമാനിയ്ക്കുന്നത്? വിചിത്രം ! പിണറായി ഇപ്പോള്‍ രാജി വയ്ക്കുന്നില്ല .മാര്‍ക്സിസ്റ്റു പാര്‍ടി പിരിച്ചു വിടാനും പോകുന്നില്ല. ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ.

5 comments:

മൃദുല്‍രാജ് said...

"ലോക ചരിത്രത്തിലെ ആദ്യത്തെ അഴിമതി. പ്രത്യേകിച്ചും നമ്മുടെ കൊണ്ഗ്രെസ്സും ബി. ജെ. പിയും മുസ്ലിം ലീഗുമോന്നും യാതൊരു അഴിമതിയും കാണിക്കാതെ ആദര്ശ ധീരരായി നടക്കുമ്പോള്‍ ഒരു മാര്‍ക്സിസ്റ്റു നേതാവ് വങ്കന്‍ അഴിമതി നടത്തുക. സഹിക്കുമോ? "

അയ്യേ.. അഗ്നേയാ...കഷ്ടം... ഇതൊക്കെ ഒത്തിരി പേര്‍ വായിക്കുന്നതാ.. മറ്റുള്ളവര്‍ അഴിമതി കാണിക്കുന്നത് കൊണ്ട് നമ്മളും കാണിക്കണമെന്നാണോ?

"വിജിലന്‍സ് ഒരിക്കല്‍ എഴുതി തള്ളിയ കേസ്. ഒരു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സി. ബി. ഐ ക്ക് വിട്ടു"

ഒരിക്കല്‍ വിട്ടു എന്ന് കരുതി പിന്നെ അന്വേഷിക്കാന്‍ പാടില്ല എന്നുണ്ടോ? അഭയകേസും ഇതുപോലെ വീണ്ടും അന്വേഷിച്ചതല്ല്ലേ?

"കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക"

ഇങ്ങനെയൊക്കെ ഭീഷണി മുഴക്കുന്നത് ശരിയാണോ? അതാണോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലൈന്‍?

"കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ "

ഈ പറഞ്ഞത് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം. ഇന്ത്യക്ക് വേണ്ടി എന്താണ് ഇദ്ദേഹം മുതല്‍ക്കൂട്ടിയത്?

"ഒലത്തണം എന്നുള്ളവര്‍ അങ്ങ് ഒലത്തിനെടേയ്! അല്ലപിന്നെ."
ഇതാണോ താങ്കള്‍ ആദ്യം പറഞ്ഞ ജാനാധിപത്യ മര്യാദ?

ramachandran said...

മൃദുൽ‌രാജേ
ആഗ്‌നേയനെന്ന പിണറായി ഭക്തൻ പിണറായി പിണമായി കാണണമെന്ന ആഗ്രഹമുള്ള ആളാണെന്നു തോന്നുന്നു.
:(

ദേശാഭിമാനിയിൽ വന്ന ഈ കുറിപ്പ് കണ്ടിരുന്നുവോ?

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല

ലാവ്ലിന്‍ കേസ് മുന്‍നിര്‍ത്തി അഴിമതിക്കെതിരായി പറയാനുള്ള അവകാശം സിപിഐ എമ്മിന് നഷ്ടമായിരിക്കുന്നു എന്നമട്ടില്‍ വന്‍പ്രചാരണം നടത്തുകയാണ് കോൺഗ്രസും കൂട്ടുകക്ഷികളും. ആദ്യമേതന്നെ വ്യക്തമാക്കട്ടെ, ലാവ്‌ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സും സിബിഐയും അതില്‍ ഒരു നയാപൈസയുടെ അഴിമതി നടന്നതായി തെളിയിച്ചിട്ടില്ല. ഇതുവരെ പുറത്തുവന്ന കേസ് രേഖകളില്‍ അഴിമതി എന്നൊന്ന് എവിടെയും കാണാനില്ല. മാത്രമല്ല, ഇപ്പോള്‍ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ തീര്‍ത്തും ദുര്‍ബലമായ ഗൂഢാലോചനക്കുറ്റമാണ് ആര്‍ക്കോ വേണ്ടിയെന്ന് വ്യക്തമായി തെളിയുംവിധം സിബിഐ എഴുതിച്ചേര്‍ത്തിട്ടുള്ളത്.

അങ്ങനെ പാര്‍ടി നേതാവിനെതിരെ ഒരു വ്യാജക്കുറ്റം ചുമത്തിയതിന്റെ പേരില്‍ ഒലിച്ചുപോകുന്നതാണ് അഴിമതിക്കെതിരായ സിപിഐ എമ്മിന്റെ വിട്ടുവീഴ്ചയില്ലായ്മ എന്നു പറയാന്‍ അഴിമതിയില്‍ ജനിച്ചു ജീവിക്കുന്നവര്‍ക്കേ കഴിയൂ. ഇന്ത്യയില്‍ അഴിമതി എന്ന വിപത്തിനെതിരെ നിരന്തര സമരം നയിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്നതുകൊണ്ടുതന്നെയാണ് പാര്‍ടിക്കുനേരെ ചെളിവാരിയെറിയാന്‍ ഇത്തരമൊരു നികൃഷ്ടമായ രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് എന്നു മനസ്സിലാക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാകില്ല.

ബൊഫോഴ്സ്, ടെലികോം അഴിമതി, ഓഹരി കുംഭകോണം എന്നിങ്ങനെ നാറുന്ന അഴിമതിക്കഥകളുടെ ഭാണ്ഡവുമായി നില്‍ക്കുന്ന കോൺഗ്രസ് ഒരുവശത്ത്. അതിര്‍ത്തിയില്‍ ശത്രുവിനോട് പോരടിച്ച് വീരമൃത്യു വരിക്കുന്ന പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുവരാനുള്ള പെട്ടി വാങ്ങുന്ന പണംപോലും അടിച്ചുമാറ്റിയവരാണ് ബിജെപിപക്ഷത്ത്. കേരളത്തില്‍ അനുവദിച്ച ഓരോ പെട്രോള്‍ പമ്പിനും കൈക്കൂലി വാങ്ങിയ ബിജെപി നേതാക്കള്‍ ഇന്ന് അഴിമതിക്കെതിരെ പ്രസംഗിക്കുന്നു. യുഡിഎഫിലെ ചില ഘടകകക്ഷികളും അഴിമതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രത്യേകിച്ച് പറയാനില്ല. അഴിമതിയില്ലെങ്കില്‍ അത്തരം പാര്‍ടികളുമുണ്ടാകില്ല.

അവരെയെല്ലാം അളക്കുന്ന ഇടങ്ങഴികൊണ്ട് സിപിഐ എമ്മിനെ അളക്കാന്‍ പറ്റില്ലെന്ന് ശത്രുക്കള്‍ക്കാകെ അറിയാം. അതുകൊണ്ടാണ്, വര്‍ഷങ്ങളുടെ അധ്വാനത്തിന്റെയും കുത്തിത്തിരിപ്പുകളുടെയും രാഷ്ട്രീയ നെറികേടുകളുടെയും ഉല്‍പ്പന്നമായി ഒരു വ്യാജകേസ് കെട്ടിച്ചമച്ച്, സിപിഐ എമ്മിന്റെ നേതാവിനുമേല്‍ അഴിമതിക്കുറ്റം ചാരുകയും അതിന്റെ പേരില്‍ പാര്‍ടിയുടെ നിലപാടുകളെ അപഹസിക്കുകയും ചെയ്യുന്നത്. അഴിമതി എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഭയന്ന് ഓടുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. അതിനുമപ്പുറം അഴിമതി ആരുടേതാണെന്നും കുറ്റവാളികള്‍ ആരൊണെന്നുമറിയാന്‍ ഈയടുത്ത ഒരു നിയമസഭാ പ്രസംഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. ജി കാര്‍ത്തികേയന്‍ എന്ന മുന്‍ വൈദ്യുതിമന്ത്രികൂടിയായ കോഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്:

"ഐക്യജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തതിനുശേഷം എ കെ ആന്റണി പ്രഖ്യാപിച്ചതനുസരിച്ച് മലബാറിന്റെ വൈദ്യുതിക്ഷാമത്തിനുവേണ്ടിയാണ് അടിയന്തരമായി അവിടെ ആയിരം ട്രാൻ‌സ്‌ഫോര്‍മറുകള്‍ കൊണ്ടുവന്നത്. .........മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കണ്ണൂര്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടക്കാതെപോയത് നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ ഭാഗമായിട്ടാണ് കുറ്റ്യാടി വന്നത്. അപ്പോള്‍ ഗവമെന്റിന് മാറി ചിന്തിക്കേണ്ടിവന്നു. കെഎസ്ഇബിക്ക് ഏറ്റെടുക്കാന്‍ പണമില്ല. കെഎസ്ഇബി ഭീകരമായ ഒരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലായിരുന്നു കേരളത്തില്‍ കുറ്റ്യാടി എക്സ്റന്‍ഷന്‍ പ്രോജക്ട് (50 മെഗാവാട്ട്) വരുന്നത്. അതിനുശേഷം പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം റിനൊവേഷന്‍ പ്രോജക്ട് വരുന്നു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അഭിപ്രായം ആദ്യം അനുകൂലമായിരുന്നില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് പൂര്‍ണമായും സ്വീകരിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ എക്സ്പെര്‍ട്ടുകളുടെ നിഗമനത്തിലാണ്. അതില്‍ പിടിവാശി വല്ലതും ഉണ്ടോ? സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി പറഞ്ഞത് എന്താണ്? മൂന്നു പദ്ധതികളുടെയും എക്സ്റന്‍ഷന്‍ പൂര്‍ത്തിയായിട്ടുമതി നവീകരണം. പള്ളിവാസല്‍ പദ്ധതിയുടെ കാലാവധി 30 കൊല്ലമാണെന്ന കെട്നിക്കല്‍ സങ്കല്‍പ്പം ഉണ്ട്. 50 വര്‍ഷം കഴിഞ്ഞ പദ്ധതികൊണ്ട് എന്തു പ്രയോജനം? ഉല്‍പ്പാദനം കുറയും. നവീകരണം അത്യാവശ്യമായിട്ടുവരും. അത് മന്ത്രി പറയുന്നതല്ല. എക്സ്പെര്‍ട്ട് പറഞ്ഞതാണ്. മാത്രമല്ല, മൂന്നു പദ്ധതികളുടെയും സാധ്യതാപഠനം ഉണ്ട്. കേന്ദ്രഗവമെന്റിന്റെ അനുമതിയില്ലാതെ ഇതൊന്നും സാധ്യമല്ല.

നരസിംഹറാവു ഗവൺമെന്റ് വന്നപ്പോഴാണ് എംഒയു വഴിയിലൂടെ എന്ന സിസ്റം വന്നത്. എംഒയു റൂട്ടെന്ന് പറയുന്നത് ഒരു പാക്കേജാണ്. നമ്മള്‍ ഏത് രാജ്യവുമായിട്ടാണ് ഒപ്പുവയ്ക്കുന്നത് അവിടെനിന്നുള്ള ലോണാണ്. ആ ലോണിന് കൊടുക്കുന്ന ഇന്ററസ്റ് കുറവ്. അതോടൊപ്പംതന്നെ ഗ്രാന്റെല്ലാം ചേര്‍ന്ന് ഒരു പാക്കേജായിട്ടാണ് വരുന്നത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ നവീകരണത്തിന്റെ പ്രവൃത്തിയുമായിട്ടാണ് സഹകരിക്കേണ്ടത്. 85 ശതമാനവും ലോണായിട്ട് വരികയുംചെയ്യും. വികസിത രാജ്യങ്ങളെല്ലാം അവികസിതരാജ്യങ്ങളുടെ ഒരു പ്രോജക്ട് എടുത്താല്‍ ആ പ്രോജക്ടിനുവേണ്ടി സഹായം നല്‍കുന്ന പതിവുണ്ട്. വൈദ്യുത ഉപഭോഗം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു പാക്കേജായിട്ടാണ് കൊണ്ടുവരുന്നത്. അതാണ് ഗ്രാന്റിന്റെ സംവിധാനം.

ഇങ്ങനെ പാക്കേജായിട്ട് വരുമ്പോള്‍ സ്വാഭാവികമായിട്ടും അതില്‍ സ്വീകരിക്കുന്ന സമീപനമാണ് നല്ലത്. അതാണ് അന്നത്തെ നയം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരള ഗവമെന്റ് എടുത്തത്.''

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതിയെക്കുറിച്ച് സിബിഐ ഇപ്പോള്‍ പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടി കാര്‍ത്തികേയന്‍ പറഞ്ഞതുകേട്ടില്ലേ? സിബിഐ ഉന്നയിച്ച കുറ്റങ്ങള്‍ ശരിയെങ്കില്‍ ഈ പ്രസംഗംമാത്രം തെളിവായെടുത്ത് കാര്‍ത്തികേയനെയല്ലേ പ്രതിയാക്കേണ്ടിയിരുന്നത്? അതുചെയ്യാത്തവര്‍ ഇന്ന് പിണറായിയെ ചൂണ്ടി ആക്രോശിക്കുന്നത് ഏതു കുറ്റത്തെക്കുറിച്ചാണ്? കാര്‍ത്തികേയന്‍ ചെയ്ത കാര്യങ്ങളും ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ നടന്ന കാര്യങ്ങളും പിണറായിയുടെ തലയില്‍ വന്നു വീഴുന്നതെങ്ങനെയാണ്? കോൺഗ്രസ് ഉത്തരം പറഞ്ഞേതീരൂ. വെറിപിടിച്ച ഏതാനും നേതാക്കളുടെ രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ക്കുവേണ്ടി കെട്ടിച്ചമച്ച ഒരഴിമതി ആരോപണം സിപിഐ എമ്മിനെ തളര്‍ത്തുമെന്ന് കരുതിയവര്‍ക്കാണ് തെറ്റുപറ്റിയത്. പാര്‍ടി നിലപാടുകള്‍ ഉണ്ടാകുന്നത് മാതൃഭൂമിയുടെയോ മറ്റേതെങ്കിലും ശത്രുക്യാമ്പിന്റെയോ ഉപദേശ പ്രകാരമല്ലെന്നുമാത്രം സൂചിപ്പിക്കട്ടെ. സിപിഐ എമ്മിന്റെ അഴിമതിവിരുദ്ധസമരം കൂടുതല്‍ ശക്തമാക്കുന്നതാണ് പാര്‍ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന കടന്നാക്രമണം. യഥാര്‍ഥ അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയായി സിപിഐ എമ്മിനെതിരായ ആക്രമണത്തെ ഉപയോഗിക്കാമെന്ന് കരുതുന്നവരാണ് വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത്.

nithin said...

com.Pinarayi was an able power minister since independence.I believe people agree with it.Even though recent outcomings brings shadow on him

ആഗ്നേയന്‍ said...

മ്ര്ദുല് രാജ്‌,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!മറ്റുള്ളവര് അഴിമതി കാട്ടുന്നതുകൊണ്ട് നമ്മളും കാണിയ്ക്കണം എന്നു ധ്വനിപ്പിയ്ക്കുവാന് ഞാന് ശ്രമിച്ചിട്ടില്ല. അഴിമതി അലങ്കാരമായി കൊണ്ടു നടക്കുന്നവര്ക്കു അഴിമതിയ്ക്കെതിരെ സംസാരിയ്ക്കുവാനുള്ള ധാര്മ്മികമായ അവകാശം ഇല്ലെന്നു പറയാതെ പറയുകയാണുണ്ടായിട്ടുള്ളതു. ഒരിയ്ക്കല് എഴുതി തള്ളിയ കേസ് പിന്നെ അന്വേഷിയ്ക്കാന് പാടില്ലാ എന്നും പറഞ്ഞിട്ടില്ല.സംഭവം പറഞ്ഞു എന്നു മാത്രം.കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ക്കൂട്ടായ നേതാവാണു പിണറായി എന്നുള്ളതില് ഉറച്ചു നില്ക്കുന്നു.അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌.പിന്നെ എന്റെ വാചകങ്ങളില് ഭീഷണിയുടെ സ്വരം ഇല്ല. ഒരു കാര്യം സൂചിപ്പിച്ചതു “കേരള രാഷ്ട്രീയത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെയും മുതല്‍ കൂട്ടായ ഒരു ജന നേതാവിനെതിരെ കള്ള കഥകള്‍ ഉണ്ടാക്കി മുതലെടുക്കുന്നത് ഭാവിയില്‍ നിങ്ങളുടെ പല നേതാക്കള്‍ക്കും തന്നെ ബുദ്ധി മുട്ട് ആകും എന്ന് മാത്രം മനസിലാക്കുക". ഇതു കോണ്ഗ്രസിലേയും ലീഗിലേയും ചില പ്രമുഖ നേതാക്കള്ക്കു മനസിലാകും.
അതു ഭീഷണി അല്ല. കള്ളകേസുകള് ഉണ്ടാക്കാന് ആര്ക്കും കഴിയും എന്നൊരു സൂചന അതില് ഉണ്ട്‌.പിന്നെ ഒലത്തുക എന്ന പദമാണ്.അതൊരു തമാശയായിട്ടാണു പറഞ്ഞതു.ഈ പോസ്റ്റു തയ്യാറാക്കുമ്പോള് എന്റെ അടുത്തുണ്ടായിരുന്ന ഒരു കോണ്ഗ്രസ്സ് സുഹ്രുത്തുമായി സംവാദത്തിലും ആയിരുന്നു.അവനോടു പറഞ്ഞ ഡയലോഗാണ് അതു.പിന്നെ ജനാധിപത്യ മര്യാദ ഇല്ലെങ്കില് കമന്റ്റു കോളം തുറന്നിട്ടിട്ടു എഴുതേണ്ടല്ലൊ.അതങ്ങു ക്ലോസു ചെയ്താല് പോരെ? പിന്നെ ഇപ്പോള് പിണറായിക്കെതിരെ പറഞ്ഞാല് ചുളുവിന് അങ്ങ്‌ ആദര്ശ ധീരനാകാം. അഗ്നേയന് അതു വേണ്ട. അഗ്നേയന് ചിന്തിച്ചെഴുതിയ പോലെയും ചിന്തിയ്ക്കുന്നവര് ഉണ്ട്.സുകുമാര് അഴീക്കോടും ജസ്റ്റിസ് ക്രിഷ്ണയ്യരും , യു.എ. ഖാദറും ഒക്കെ പരഞ്ഞതു കേട്ടോ? അവരെക്കാളും വലിയ ബുദ്ധിശാലിയും , നിഷ്പക്ഷനും ഒന്നുമല്ല, ആഗ്നേയന്.പിന്നെ പാര്ട്ടി വിരുദ്ധമാണെന്നു വച്ചു മനോരമയിലും മാത്രുഭൂമിയിലും മറ്റും വരുന്ന വാര്തകളെ തിരസ്കരിയ്ക്കരുതു. അതേസമയം ദേശാഭിമാനി പാര്ട്ടി പത്രം ആയതിനാല് അവര് പറയുന്ന വസ്തുതകളേയും നിരകരിയ്ക്കാന് പാടില്ല.മനോരമയുടേയും, മാത്ര്ഭൂമിയുടേയും മറ്റും കണ്ണുകളിലൂടെ മാത്രം കാര്യങ്ങളെ കാണാന് ശ്രമിയ്ക്കാതിരിയ്ക്കുക.സ. പിണറായി സാമ്പത്തികമായി എന്തെങ്കിലും അഴിമതി നടത്തി വീട്ടിക്കൊണ്ടു പോയതായി സി.ബി. ഐ. പറഞ്ഞിട്ടില്ല.മന്ത്രി എന്ന നിലയ്ക്കു ധാര്മ്മികമായ ഒരു ഉതരവാദിത്വം പിണറായിയുടെ തലയില് വന്നു വീണതാണ്. അന്നത്തെ മന്ത്രിസഭയ്ക്കു മൊത്തമായി പങ്കുള്ളതാണ് ലാവ് ലിന് കെസ്‌. ഇപ്പോള് അന്നത്തെ മന്ത്രിയായ പിണറായിയെ ചേര്ത്തിരിയ്ക്കുന്നതു ഒന്പതാം പ്രതിയായിട്ടാണ്. ഇതു തന്നെ ഗൂഠാലോചന വെളിവാ‍ാക്കുന്നു.ഇനി എന്തൊക്കെ പറഞ്ഞാലുമ്പിണറായി നല്ല നേതാവു തന്നെ.

ആഗ്നേയന്‍ said...

മിസ്റ്റെര് രാമചന്ദ്രനും നന്ദി!ഭക്തി തന്നെ ഇല്ല. പിന്നല്ലേ പ്ണറായിഭക്തി. ആഗ്നേയന് പറയാനുള്ളതു തുറന്നങ്ങു പറഞ്ഞു.അര്ത്ഥഗര്ഭമായ മൌനമൊന്നും നടത്തിയില്ലല്ലോ. ദേശാഭിമാനിയിലെ കുറിപ്പുകള് എടുത്തിട്ടതിനും നന്ദി!